ദുബായ് : വിശുദ്ദ റമദാൻ മാസത്തിനു മുന്നോടിയായി അജ്മാൻ എമിറേറ്റിൽ 82 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേഖ് ഹുമൈദ് ബിൻ റാഷിദ് അൽനുഐമി ഉത്തരവിട്ടു.
ശിക്ഷാ കാലയിളവിൽ നല്ല പെരുമാറ്റം കാഴ്ച വെച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കുക. തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടംബത്തെ പിന്തുണക്കാനുമാണ് അജ്മാൻ ഭരണാധികാരിയുടെ തീരുമാനം.
Comments