കൊച്ചി : എളമരം കരീമിനെതിരെ സ്വകാര്യ വാർത്താ ചാനൽ അവതാരകൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതാണോ മാദ്ധ്യമപ്രവര്‍ത്തനം. പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ വാക്കു കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ?
ഒരു ചാനല്‍ അവതാരകന്‍ സംസാരിക്കുന്ന രീതിയില്‍ അല്ല അദ്ദേഹം പറഞ്ഞത്. ഇത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യോജിച്ച സംസ്‌കാരമല്ലെന്നും കോടിയേരി പറഞ്ഞു . ഒരു മാദ്ധ്യമ സ്ഥാപനത്തില്‍ നിന്ന് പറയാവുന്ന കാര്യമാണോ ആ ചാനല്‍ അവതാരകന്‍ പറഞ്ഞത്. എന്തൊക്കെയാണ് അദ്ദേഹം എളമരം കരീമിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, ‘എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത് ഒരു ചാനല്‍ അവതാരകന്‍, വാഹനത്തിലെ കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം. വണ്ടിയുടെ കാറ്റഴിച്ചു വിടണം. മുഖത്തടിച്ച് മുക്കില്‍ നിന്ന് ചോരവരുത്തണം’. ഇത് പറയാന്‍ പാടുള്ളതാണോ നിങ്ങള്‍ തന്നെ ആലോചിക്കുക.
പറയുന്ന ഭാഷയില്‍ മയം വേണ്ടേ? ഇത് തന്നെ മറ്റേതെല്ലാം രീതിയില്‍ അയാള്‍ക്ക് അവതരിപ്പിക്കാമായിരുന്നു. അവതരിപ്പിച്ച രീതി മറ്റൊന്നാണ്. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ അപ്പോ നോക്കാം.നാളെ കരീമിനെ ആ ചാനലിനു മുന്നില്‍ കൊണ്ടുപോയി നിര്‍ത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക്
ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്. സ്വയം ആഗ്രഹം പ്രകടിപ്പിച്ച് പരിഹാസ്യമാകരുത്.ഒരു പാര്‍ലമെന്റ് മെമ്പറെ മുഖത്തടിച്ച് ചോരവീഴ്‌ത്തണം, സിപിഎം നേതാവിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോ നടന്ന പ്രതികരണമല്ല ഉണ്ടാവുക, ഞാന്‍ കൂടുതല്‍ പറയുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായി ‘പോയി’. എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാന്‍ പാടില്ല. രാജ്യത്ത് പലതും സംബന്ധിച്ചിട്ടുണ്ടാവും അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.
Comments