കേപ്ടൗൺ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 137 റൺസിന് തകർത്തു. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റിന് 293 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിര 156 റൺസിന് എല്ലാവരും 38-ാം ഓവറിൽ പുറത്തായി.
ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 293 റൺസാണ് എടുത്തത്. ടീമിനായി സെഞ്ച്വറി നേടിയ വ്യാറ്റിന്റെ(129) പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. സോഫി ഡഗ്ലെ(60) റൺസും എടുത്ത് മികച്ച പിന്തുണ നൽകി. ലാറ(28), സൂനെ(21) എന്നിവരും രണ്ടക്കം കടന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കായി 30 റൺസ് നേടിയ മിഗ്നോൻ ഡൂ പ്രീസാണ് ഏറ്റവും കൂടുതൽ റൺസ് എടുത്തത്. മരിസാനെ കാപ്പ്(21), ക്ലോ ട്രൈയോൺ, ത്രിഷ ഷെട്ടി എന്നിവർ 21 റൺസ് വീതം എടുത്തു. ദക്ഷിണാഫ്രിക്കയുടെ ആറു വിക്കറ്റുകൾ വീഴ്‌ത്തിയ സോഫി എക്ലെസ്റ്റോണാണ് തകർത്തത്. ഷബ്‌നിം മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.















