തിരുവനന്തപുരം : പുതിയ സാമ്പത്തിക വർഷം സാധാരണക്കാർ വരവേൽക്കുന്നത് നികുതി ഭാരത്തോടെ. സംസ്ഥാന ബജറ്റ് പ്രകാരമുള്ള നികുതി വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വെള്ളക്കരം ഉൾപ്പെടെ നികുതികളിൽ ഇരട്ടി വർദ്ധനവാണ് ഇന്ന് മുതൽ ഉണ്ടാകുക.
അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ വരുമാനത്തിൽ 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായ വിലയിൽ 10 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
വാഹന, ഭൂമി രജിസ്‌ട്രേഷൻ നിരക്കും ഇന്ന് മുതൽ വർദ്ധിക്കും. പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാഹന രജിസ്‌ട്രേഷന് പുറമേ ഫിറ്റ്‌സന് നിരക്കുകളും വർദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ ആസ്തികൾക്ക് 30 ശതമാനം നികുതി വർദ്ധനയുണ്ട്.
Comments