മുംബൈ:അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെ എൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും ചിറകിലേറി ലക്നൗ സൂപ്പർജയന്റ്സിന് രണ്ടാം വിജയം. ഐപിഎല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിനാണ് ലക്‌നൗ മുട്ടുകുത്തിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട ലക്നൗ സൂപ്പർ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്. നായകൻ കെ എൽ രാഹുലും യുവതാരം ദീപക് ഹൂഡയും അർദ്ധസെഞ്ചുറി നേടി.കെഎൽ രാഹുൽ 50 പന്തുകളിൽ 68 റൺസാണ് നേടിയത്. ആറു ബൗണ്ടറികളും ഒരു സിക്സും ഉൾപ്പടെയാണ് താരം അർദ്ധസെഞ്ചുറി നേടിയത്. ബാറ്റുമായി തകർപ്പൻ പ്രകനം തുടരുന്നതിനിടെ ഹൈദരാബാദ് ബൗളർ നടരാാജൻ വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു.
33 പന്തിൽ 51 റൺസ് എടുത്ത ദീപക് ഹൂഡയാണ് മികച്ച ബാറ്റിംഗ് നടത്തിയ മറ്റൊരാൾ. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സറും നേടിയ താരത്തെ ഷെപ്പേർഡ് പുറത്താക്കി.12 പന്തുകളിൽ ആയുഷ് ബദോനി 19 റൺസ് എടുത്തു. മൂന്ന് ബൗണ്ടറിയും താരം നേടി.
170 റൺസെന്ന വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റംഗിനിറങ്ങിയ നിക്കോളാസ് പൂരൻ 24 പന്തിൽ 34 റൺസ് നേടി പുറത്തായി. 30 പന്തിൽ 44 റൺസ് നേടിയായിരുന്നു രാഹുൽ ത്രിപാഠിയുടെ മടക്കംകെയ്ൻ വില്യംസൺ 16 റൺസിന് പുറത്തായി. പിന്നാലെ ഓപ്പണർ അഭിഷേക് ശർമ്മയേയും ആവേശ്ഖാൻ പുറത്താക്കി. മനീഷ് പാണ്ഡേയ്‌ക്കായിരുന്നു ക്യാച്ച്. 11 പന്തിൽ 13 റൺസായിരുന്നു താരം നേടിയത്. വാഷിംഗ്ടൺ സുന്ദർ 14 പന്തിന് 18 റൺസ് എടുത്ത് പുറത്തായതോടെ സൺ റൈസേഴ്സ് പരാജയം ഉറപ്പിക്കുകയായിരുന്നു.
Comments