ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്ത് അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളിൽ കുറവ്. അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യ സഭയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി അതിർത്തി വഴി ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളിൽ ആശാവഹമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2017 ൽ 136 നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ 2021 ൽ അത് 34 ആയി കുറഞ്ഞു. 2018 ൽ 143 നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് നടന്നത്. എന്നാൽ 2019 ൽ ഇത് കുറഞ്ഞു. 2019 ൽ 138 ആയപ്പോൾ 2020 ൽ 51 നുഴഞ്ഞു കയറ്റ ശ്രമങ്ങൾ മാത്രമാണ് ഉണ്ടായതെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നാതിനായി രൂപം നൽകിയ വിവിധ പദ്ധതികൾ ആണ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കുറയാൻ കാരണം. ഇതിൽ അന്താരാഷ്ട്ര അതിർത്തിയിലെ സേനാ വിന്യാസം, അതിർത്തിയിലെ സേനാ വിന്യാസം, ശക്തമായ അതിർത്തി വേലികളുടെ നിർമ്മാണം, നൂതന സാങ്കേതിക വിദ്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Comments