ബെംഗളൂരു: കർണാടകയിൽ ഹിന്ദുവിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മുൾബഗാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂർ നേരത്തെയ്‌ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്നും, ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഒൻപത് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും, ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശ്രീരാമ ശോഭയാത്രയ്‌ക്കിടെയാണ് ഹിന്ദുവിശ്വസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത ചിലരുടെ വാഹനവും മതതീവ്രവാദികൾ തീയിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ശ്രീനിവാസപുരത്ത് എത്തിയപ്പോൾ ആയിരുന്നു കല്ലേറ് ഉണ്ടായിരുന്നത്. നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം നേരം കല്ലേറ് തുടർന്നുവെന്നാണ് ആക്രമിക്കപ്പെട്ടവർ പറയുന്നത്.
Comments