ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. മതനിന്ദ ആരോപിച്ച് ഹിന്ദുക്കളുടെ വീടുകൾക്ക് തീയിട്ടു. ക്ഷേത്രം അടിച്ചു തകർത്തു. ബാഗേർഹട്ട് ജില്ലയിൽ ആയിരുന്നു സംഭവം.
മൊറെൽഗഞ്ച്, ചിറ്റൽമാരി എന്നീ മേഖലകളിൽ ആണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൊറെൽഗഞ്ച് സ്വദേശിയായ കൗശിക് ബിശ്വാസിനെ ഒരു കൂട്ടം ആളുകൾ മസ്ജിദിലേക്ക് വിളിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു വിളിപ്പിച്ചത്. എന്നാൽ ഇതിനിടെ ഒരു കൂട്ടം ആളുകൾ ചേർന്ന് കൗശിക്കിന്റെ വീടിന് തീയിടുകയായിരുന്നു. മറ്റ് വീടുകളിലേക്കും തീ പടർന്നു. സമീപത്തെ ദുർഗാ ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന വേലിയും കത്തിനശിച്ചു. ഇതിന് പിന്നാലെ കൗശികിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ചിറ്റൽമാരിയിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി ക്ഷേത്രം അടിച്ചു തകർക്കുകയായിരുന്നു. നാർ ഇ തക്ബീർ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ദൃ്കസാക്ഷികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments