അമരാവതി: ആന്ധപ്രദേശിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ വെന്തുമരിച്ചു. അപകടത്തിൽ 9 പേർക്ക് പൊള്ളലേറ്റു. ഏലൂർ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടകാരണം. ഇന്നലെ രാത്രിയോടെയാണ് തീ പടർന്നത്. പോലീസും റവന്യൂ, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ലബോറട്ടറിയിൽ സ്‌ഫോടനമുണ്ടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് 30 പേർ ബ്ലോക്കിൽ ജോലി ചെയ്തിരുന്നു. പരിക്കേറ്റവരെ നസ്വിദ് ടൗണിലെ സർക്കാർ ആശുപത്രിയിലും ഗിഫാർഡ് മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അനുശോചിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് രൂപയും, നിസാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്കും എസ്പിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് പൂർണ വൈദ്യസഹായം നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Comments