ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. മതഭ്രാന്തരെ നേരിട്ട് ജയിലിലേക്കാവും സർക്കാർ അയക്കുകയെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര പറഞ്ഞു. സംസ്ഥാനത്തെ സമാധാനവും, സാഹോദര്യവും ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിലൂടെയോ, അല്ലാതെയും, സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ഒരുങ്ങുന്നവർ ജയിലിൽ പോകാൻ തയ്യാറായിരിക്കുക. ഇവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. നിലവിൽ എല്ലാവരുടെയും സമൂഹമാദ്ധ്യമ ഇടപെടലുകൾ ഉൾപ്പെടെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഉദ്ദേശ്യം നടക്കാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അക്രമം ഉണ്ടായ ഖാർഗോണിലെ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്. അക്രമികളെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ് സർക്കാർ. ഒരു തരത്തിലുള്ള അക്രമവും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ഇതുവരെയുണ്ടായ സംഭവങ്ങൾ എല്ലാം പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് നിരീക്ഷിക്കുകയാണ്. സംഘർഷ ബാദ്ധിത മേഖലകളിൽ പോലീസ് വീടുവീടാന്തരം കയറി ഇറങ്ങി പരിശോധനകൾ നടത്തുകയും, വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇരകളായവർക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അതീവ ജാഗ്രതയിലാണെന്നും നരോത്തം മിശ്ര പറഞ്ഞു.
Comments