കമ്യൂണിസത്തിന്റെ യഥാർത്ഥ സ്വഭാവമെന്തെന്ന് ലോകത്തിനു മനസ്സിലാക്കിയ നിരവധി നേതാക്കളുണ്ട്.സ്റ്റാലിൻ, മാവോ, പോൾ പോട്ട് തുടങ്ങിയ ഏകാധിപതികൾ കമ്യൂണിസമെന്തെന്ന് ലോകത്തിനു മനസ്സിലാക്കിക്കൊടുത്തവരാണ്. ഇക്കൂട്ടത്തിലെ ഒരു കണ്ണിയാണ് സ്വന്തം മകളെ ഉൾപ്പെടെ നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും തടങ്കലിലാക്കി പീഡിപ്പിച്ച കോമ്രേഡ് ബാലകൃഷ്ണനെന്ന കമ്യൂണിസ്റ്റ്. നിർഭാഗ്യവശാൽ അയാൾ ഒരു മലയാളിയാണ്.
കമ്യൂണിസത്തിന്റെ എല്ലാ ഭീകരതകളും ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയ ചെങ്കൊടിയേന്തിയ കമ്യൂണിസ്റ്റ് ഭീകരൻ. അരവിന്ദൻ ബാലകൃഷ്ണൻ എന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത് കോംറേഡ് ബാല എന്നായിരുന്നു. കമ്യൂണിസം എന്നത് എന്ത് തോന്ന്യവാസവും ചെയ്യാൻ ലൈസൻസ് നൽകുന്ന ഒന്നാണെന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനും അതിലൂടെ നിരവധി അനുയായികളെ ഉണ്ടാക്കാനും ഇയാൾക്ക് സാധിച്ചു. ഇതിന് കൂട്ട് നിന്നത് ലോകമെമ്പാടും കമ്യൂണിസം പ്രചരിപ്പിച്ച ഇടത് സംഘടനകളും.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ , ബ്രിട്ടീഷ് നേവൽ ബേസിൽ ഗുമസ്തനായിരുന്ന പിതാവിനൊപ്പം ചെറു പ്രായത്തിൽ തന്നെ സിംഗപ്പൂരിലേക്ക് പോയി. വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം 1963 ൽ ബ്രിട്ടണിലേക്ക് കപ്പൽ കയറി. അവിടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദമെടുത്തു. പിന്നാലെ രാഷ്ട്രീയത്തിലും സജീവമായി.
‘വിപ്ലവ സോഷ്യലിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിച്ച ബാലകൃഷ്ണൻ വിദ്യാർത്ഥികളെയും മലേഷ്യൻ നഴ്സുമാരെയുമാണ് തന്റെ ലക്ഷ്യം നിറവേറ്റാൻ റിക്രൂട്ട് ചെയ്തത്. 1970 കളുടെ തുടക്കത്തിൽ, ‘ബ്രിട്ടീഷ് ഫാസിസ്റ്റ് ഭരണകൂടത്തെ’ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബാലകൃഷ്ണൻ വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിം-ലെനിനിസം-മാവോ സേതുങ് തോട്ട് എന്ന പേരിൽ രഹസ്യ മാവോയിസ്റ്റ് എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ‘തൊഴിലാളിവർഗ്ഗത്തിന് മേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനും ലോകത്തെ വിപ്ലവത്തിലേക്ക് നയിക്കാനും’ തനിക്കും ചൈനീസ് സ്വേച്ഛാധിപതി മാവോ സേതുങ്ങിനും മാത്രമേ അധികാരമുള്ളൂ എന്നായിരുന്നു അനുയായികളെ ബാലകൃഷ്ണൻ വിശ്വസിപ്പിച്ചിരുന്നത്.
കമ്യൂണിസ്റ്റ് ആശയങ്ങൾ അതേപടി മുറുകെ പിടിച്ച് ജീവിച്ച കോേ്രമഡ് ബാല, സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി നിരന്തരം പീഡിപ്പിച്ചു. വിപ്ലവകാരികളായ സ്ത്രീകളെ വാർത്തെടുക്കാൻ വേണ്ടി എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഹാരിപ്പോട്ടറിലെ മജിഷ്യനെപ്പോലെ അമാനുഷിക കഴിവുകളുള്ളയാളാണ് താനെന്ന് ഇയാൾ എല്ലാവരോടും പറഞ്ഞു. തനിക്ക് എല്ലാം നശിപ്പിക്കാൻ കഴിവുണ്ടെന്നും താൻ സർവ്വ ലോകങ്ങളുടെയും വിനാശകനാണെന്നും ഇയാൾ പറഞ്ഞു പരത്തി.
2013 ൽ കോമ്രേഡ് ബാലയുടെ മകൾ കാറ്റി മോർഗൻ ഡേവിസ് അച്ഛന്റെ തടവിൽ നിന്നും രക്ഷപ്പെട്ടതോടെയാണ് ഈ ക്രൂര കഥകൾ പുറംലോകം അറിഞ്ഞത്. മുപ്പതാം വയസ്സിലാണ് കാറ്റി മൂന്ന് പതിറ്റാണ്ട് കാലത്തെ പീഡനത്തിന് ശേഷം ബാലയുടെ പിടിയിൽ നിന്നും മുക്തയായത്. തെക്കൻ ലണ്ടനിലെ ബ്രിക്സ്റ്റണിലെ വീട്ടിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന കൊടും ക്രൂരതകൾ ആ യുവതി ലോകത്തോട് പറഞ്ഞു. അച്ഛന് തക്കതായ ശിക്ഷ വാങ്ങിക്കൊടുത്തതിന് പിന്നാലെ തന്റെ കാരാഗ്രഹവാസം വിവരിച്ചുകൊണ്ട് കാറ്റി ആത്മകഥയും എഴുതി.
തന്റെ പിതാവിൽ നിന്നുണ്ടായ ക്രൂരാനുഭവം ഭയാനകവും മനുഷ്യത്വരഹിതവും എന്നായിരുന്നു കാറ്റി വിശേഷിപ്പിച്ചത്. ചിറകുകൾ മുറിച്ച, കൂട്ടിലടച്ച പക്ഷിയെപോലെയാണ് തനിക്ക് ആ ദിവസങ്ങൾ എന്ന് കാറ്റി കോടതിയിൽ ബോധിപ്പിച്ചു. നാർസിസ്റ്റും സൈക്കോപാത്തുമായ കോമ്രേഡ് ബാല, സ്റ്റാലിൻ, മാവോ, പോൾ പോട്ട്, സദ്ദാം ഹുസൈൻ എന്നിവരുടെ ആശയങ്ങളെയാണ് പിന്തുടർന്നിരുന്നത്. അവരെയെല്ലാം ഇയാൾ ദൈവത്തെപ്പോലെ ആരാധിച്ചു. ഈ നേതാക്കളെപ്പോലെയാകണം എന്നതായിരുന്നു ബാലയുടെ ആഗ്രഹം.
രണ്ട് തവണ അച്ഛന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ മോർഗൻ ശ്രമിച്ചിരുന്നു. പക്ഷേ വീട്ടിൽ തന്നെ തിരിച്ചെത്തി. മൂന്നാം തവണ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അവർ രക്ഷപ്പെട്ടത്. ഒരു ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ് ഇവർ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് അച്ഛനെതിരെ നിർണായക വെളിപ്പെടുത്തലുകളും നടത്തി.
2016 ൽ ബാലയ്ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പുറത്ത് വന്നപ്പോൾ ലോകം അതെല്ലാം ഞെട്ടലോടെയാണ് കേട്ടത്. ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ക്രൂരതകൾ സ്വന്തം മകൾ തന്നെ തുറന്ന് പറയുന്നത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഈ കുറ്റങ്ങളൊന്നും അംഗീകരിക്കാൻ അയാൾ തയ്യാറായില്ല. ബാലപീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ആക്രമണം എന്നിങ്ങനെ 16 കുറ്റകൃത്യങ്ങൾക്ക് 23 വർഷത്തെ കഠിന തടവാണ് ലണ്ടൻ കോടതി വിധിച്ചത്. ജയിലിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് 81 ാം വയസ്സിൽ കോമ്രേഡ് ബാല മരിച്ചത്.
യഥാർത്ഥ കമ്യൂണിസത്തിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചതായിരുന്നു കോമ്രേഡ് ബാലകൃഷ്ണന്റെ ഈ അവസ്ഥയ്ക്ക് കാരണം. വെള്ളം ചേർത്ത കമ്യൂണിസവും ജനാധിപത്യത്തിന്റെ മധുരം പുരട്ടിയ കമ്യൂണിസവും ഏകാധിപത്യ കമ്യൂണിസവും യഥാർത്ഥത്തിൽ പറയുന്നത് എന്താണെന്ന് തെളിയിച്ചു അയാൾ. മനുഷ്യനു വേണ്ടി എന്ന് പ്രഖ്യാപിക്കുന്ന മനുഷ്യ വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ അനുയായിയായിരുന്നു കോമ്രേഡ് ബാല
Comments