തിരുവനന്തപുരം : ആശയപാപ്പരത്തം കൊണ്ടാണ് സിപിഎം ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ലൗ ജിഹാദ് സംഘപരിവാർ നിർമ്മിതമാണെന്ന സി.പി എം നിലപാട് വസ്തുതാപരമല്ല. വിഷയത്തെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാനാണ് മിശ്രവിവാഹ വിഷയം ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നതെന്നും കുമ്മനം പറഞ്ഞു.
യുവതിയെ നിർബന്ധിച്ചു മതം മാറ്റിയും തട്ടിക്കൊണ്ടു പോയും വിവാഹം കഴിക്കുന്നത് മിശ്രവിവാഹമല്ല. ലൗ ജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയിട്ടുള്ള എല്ലാ പരാതികളിലും രക്ഷിതാക്കൾ അറിയാതെ നിർബന്ധമായി മകളെ തട്ടിക്കൊണ്ടു പോയെന്നും സമ്മർദ്ദം ചെലുത്തി മതം മാറ്റിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മതസ്വാതന്ത്ര്യം ധ്വംസിച്ചും മതം മാറ്റിയും നടത്തുന്ന ഈ ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. വരനും വധുവിനും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അനുവദിച്ചു കൊണ്ടുള്ള വിവാഹം സി.പി.എം അജണ്ടയിലില്ല. ലൗ ജിഹാദിൽ നിന്നും രക്ഷപെട്ടു പുറത്തു വന്ന യുവതികൾ വേദനിക്കുന്ന സ്വന്തം അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. ആർഷവിദ്യാ സമാജം പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments