കോഴിക്കോട് : ലവ് ജിഹാദ് ഒരു സാമൂഹ്യ പ്രശ്‌നമായി നിലനിൽക്കുകയാണെന്ന് തുറന്ന് പറഞ്ഞ് നിയുക്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇസ്ലാം മതവും ക്രിസ്തു മതവും തമ്മിലുള്ള വിഷയമല്ല ഇത്. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം തീവ്രവാദ സംഘടനകൾ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്ത് വിടേണ്ടതില്ല. കോടഞ്ചേരിയിലെ ജോയ്സ്നയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാർ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദ് ആണെന്ന് കരുതുന്നില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലവ് ജിഹാദിന് പിന്നിൽ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments