കോഴിക്കോട് : കെഎസ്ഇബി ജീവനക്കാരനെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഓഫീസിൽ കയറി മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ മർദ്ദിച്ചതെന്ന് ജീവനക്കാരൻ പറഞ്ഞു. എലോക്കര സ്വദേശി നഹാസിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരൻ രമേശൻ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്ന് നിഹാസ് പറയുന്നു. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് തന്നെ ആക്രമിച്ചെന്നും ഡിവൈഎഫ്ഐ പ്രവർത്തകൻ പരാതിപ്പെട്ടു.
ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് തർക്കത്തിലേക്ക് നയിച്ചെന്നാണ് വിവരം. പരിക്കേറ്റ നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Comments