ഇസ്ലാമാബാദ്: പാക്ഭരണകൂടത്തെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചനയും വിദേശ ഇടപെടലുകളും ഉണ്ടായെന്ന ഇമ്രാന്റെ വാദങ്ങളെ തള്ളി ദേശീയ സുരക്ഷാ സമിതി. പാകിസ്താനിലെ ആഭ്യന്തര സുരക്ഷ വിശദമാക്കാൻ ചേർന്ന യോഗത്തിലാണ് ഇമ്രാൻ ഭരണകൂടം താഴെഇറങ്ങാൻ കാരണം അകത്തെ പ്രശ്നങ്ങൾ മാത്രമാണെന്ന നിഗമനം ശരിവെച്ചത്. വിദേശ ഇടപെടലുകളുണ്ടെന്ന എല്ലാ ആരോപണങ്ങളും സമിതി തള്ളി.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അദ്ധ്യക്ഷതിയിലാണ് യോഗം ചേർന്നത്. പാക് ചരിത്രത്തിൽ സമ്പൂർണ്ണ സുരക്ഷാ അവലോകന യോഗം ചേരുന്നത് ഇത് 38-ാം തവണയാണ്.
ഷരീഫിനൊപ്പം ക്യാബിനറ്റ് മന്ത്രിമാരായ ഖ്വാജ മുഹമ്മദ് ആസിഫ്, റാണാ സനാവുള്ള, മരിയം ഔറംഗസേബ്, അഹ്സാൻ ഇഖ്ബാൽ, ഹിനാ റബ്ബാനി ഖാർ, കരസേനാ മേധാവി ഖ്വമാർ ഹാജ്വ, നാവിക സേനാ മേധാവി മുഹമ്മദ് നിയാസ്, വ്യോമസേനാ മേധാവി സഹീർ ബാബർ എന്നിവരും മറ്റ് മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുത്തു.
ഭരണത്തിൽ നിന്ന് ഇറങ്ങാതിരിക്കാൻ സ്പീക്കറെ കൂട്ടുപിടിച്ച് ഇമ്രാൻ അവിശ്വാസ ചർച്ചകളും വോട്ടെടുപ്പും പരമാവധി നടക്കാതിരിക്കാൻ കരുക്കൾ നീക്കിയിരുന്നു. സുപ്രീംകോടതിയാണ് ഇമ്രാന്റെ നീക്കത്തിന് തടയിട്ടത്. ഇതിനിടെയാണ് അന്താരാഷ്ട്ര ഗൂഢാലോചന ഇമ്രാൻ ആരോപിച്ചത്. ഒപ്പം ഭരണത്തിൽ നിന്ന് ഇറങ്ങിയ ശേഷം തെഹ്രീക് പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളി
Comments