ബെംഗളൂരു: പഴയ മുസ്ലീം പള്ളിയുടെ പരിസരത്ത് ക്ഷേത്രത്തിന് സമാനമായ കെട്ടിടം കണ്ടെത്തി. മംഗലാപുരത്തിന് സമീപത്തുള്ള പള്ളിയുടെ ഉള്ളിലാണ് ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കെട്ടിടം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്നോ എന്ന സംശയങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
മലാലി ജുമാ മസ്ജിദിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ക്ഷേത്രസമാനമായ കെട്ടിടം കണ്ടെത്തിയത്. മസ്ജിദ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവർത്തനങ്ങൾ. പഴയ ഭൂരേഖകളും ഉടമസ്ഥാവകാശ വിശദാംശങ്ങളുമായി ബന്ധപ്പെട്ട രേഖകളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. എൻഡോവ്മെന്റ് വകുപ്പിൽ നിന്നും വഖഫ് ബോർഡിൽ നിന്നും റിപ്പോർട്ടുകൾ തേടുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര കെവി അറിയിച്ചു.
അതേസമയം, രേഖകൾ പരിശോധിക്കുന്നത് വരെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. ക്ഷേത്രം സ്ഥിതിചെയ്തിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ ഇവിടെ തുടർ നടപടികൾ നടത്തുന്നത് തെറ്റാണെന്നും വിഎച്ചപി നേതാക്കൾ പറഞ്ഞു.
Comments