ലക്നൗ : സ്ത്രീധനം നൽകാത്തതിന് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. നവി മുംബൈ സ്വദേശിയായ കരീം മഖ്ബൂലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജർമനിയിലുള്ള ഭർത്താവ് അവിടെ നിന്ന് കത്തിലൂടെയാണ് മുത്തലാഖ് ചൊല്ലിയത് എന്ന് ലക്നൗ സ്വദേശിനിയായ യുവതി പറഞ്ഞു.
അടുത്തിടെയാണ് ഭർത്താവ് ജർമനിയിലേക്ക് മടങ്ങിയത്. അവിടെ നിന്നാണ് യുവതിയെ മൊഴി ചൊല്ലിയത്. മൂന്ന് പ്രാവശ്യം തലാഖ് എന്നെഴുതിയ കത്ത് അയച്ചതായും, ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പിതാവിനോട് പറഞ്ഞതായും യുവതി പരാതിപ്പെട്ടു.
2021 ഫെബ്രുവരി 4 നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ അടുത്ത ദിവസം മുതൽ സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ യുവതിയെ ശകാരിക്കാറുണ്ടായിരുന്നു. ഇത് ദിവസേന വർദ്ധിച്ചുവന്നു. ഭർത്താവ് ജർമ്മനിയിലേക്ക് പോയതോടെ വീട്ടുകാരുടെ ഉപദ്രവം കൂടിയെന്നും തന്നെ തിരിച്ച് സ്വന്തം വീട്ടിലേക്ക് അയച്ചെന്നും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്.
Comments