പട്‌ന : രാജ്യത്തെ മുസ്ലീങ്ങളെ പ്രാർത്ഥന നടത്തുന്നതിൽ നിന്നും ആരും വിലക്കിയിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. ഇത്തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അസാൻ ചൊല്ലുന്നതിന് ആരും വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഉൾപ്പെടെ വിവിധ മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണി അഴിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെ മുസ്ലീങ്ങളെ പ്രാർത്ഥിക്കാൻ അനുവദിക്കുന്നില്ലെന്ന് വർഗീയ ശക്തികൾ പ്രചാരണം നടത്തുകയാണ്.
ആദ്യമായി അസാൻ ചൊല്ലുമ്പോൾ ആരും ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നില്ല എന്ന് ഷാനവാസ് ഹുസൈൻ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ എപ്പോഴും ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ പ്രാർത്ഥനകൾക്ക് ഒരിക്കലും വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്വന്തം മതത്തിൽ വിശ്വസിക്കാനും അത് പിന്തുടരാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിൽ ആരും കടന്നുകയറ്റം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments