ഇസ്താംബൂളിൽ നാല് നേപ്പാളി പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാകിസ്താനികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലപാട് കർശനമാക്കി തുർക്കി. അവിടെ നിന്നുള്ള പൗരന്മാർക്കുള്ള വിസ നയം കർശനമാക്കാൻ തുർക്കി തീരുമാനിച്ചു. ആറ് പാകിസ്താൻ പൗരന്മാരുടെ സംഘം തക്‌സിം സ്‌ക്വയറിൽ നിന്ന് നാല് നേപ്പാളി പൗരന്മാരെ തോക്കിന് മുനയിൽ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോയതിന് ശേഷം നേപ്പാളികൾ പീഡനത്തിന് ഇരയായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം റെസെപ് ത്വയ്യിബ് എർദോഗന്റെ നേതൃത്വത്തിലുള്ള സർക്കാർ പാക് പൗരന്മാർക്ക് വിസ നയങ്ങൾ തയ്യാറാക്കി.
അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാകിസ്താനികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ തുർക്കി സർക്കാർ വിസ നയം കർശനമാക്കിയിട്ടുണ്ട്. പാകിസ്താനികൾക്കുള്ള താത്കാലിക റസിഡൻസ് പെർമിറ്റ് നൽകുന്നതും സർക്കാർ നിർത്തിയതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു. നേപ്പാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട പാകിസ്താനികൾ മോചനദ്രവ്യമായി 10,000 യൂറോ ആവശ്യപ്പെട്ടു. എന്നാൽ പോലീസ് നടത്തിയ റെയ്ഡിൽ തട്ടിക്കൊണ്ടുപോയവരെ പിടികൂടാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു.
മറ്റൊരു സംഭവത്തിൽ, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഓഫീസിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചതിന് ചില പാക് പൗരന്മാരെയും തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു. പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ മോചിപ്പിച്ചത്. തുർക്കിയിലെ മറ്റ് നിരവധി പ്രധാന നഗരങ്ങൾക്കൊപ്പം അങ്കാറയിലും ഇസ്താംബൂളിലും ഗണ്യമായ എണ്ണം പാകിസ്താനികൾ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ നൂറുകണക്കിന് പാകിസ്താൻ പൗരന്മാർ എല്ലാ മാസവും തുർക്കി സന്ദർശിക്കുന്നു. കഴിഞ്ഞ വർഷം ഇസ്താംബൂളിൽ ഒരു കൂട്ടം പാകിസ്താൻ പൗരന്മാർ സ്വന്തം രാജ്യക്കാരെ തട്ടിക്കൊണ്ടുപോയി 50,000 യൂറോ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.
‘പാകിസ്താനി ഗെറ്റ് ഔട്ട്’ ഹാഷ്ടാഗുകൾ തുർക്കിയിലെ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. തുർക്കിയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ”പാകിസ്താനി പെർവേർട്ട്‌സ്”, ”പാകിസ്താനി ഗെറ്റ് ഔട്ട്” എന്നിവയുൾപ്പെടെയുള്ള ഹാഷ്ടാഗുകൾ പ്രചരിചിരുന്നു. ടിക് ടോക്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും അനുചിതമായ വീഡിയോകൾ പാകിസ്താനി പുരുഷന്മാർ പങ്കിടുന്നതായി കാണിക്കുന്ന നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു. പ്രചരിചിരുന്നു. ടിക് ടോക്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും അനുചിതമായ വീഡിയോകൾ പാകിസ്താനി പുരുഷന്മാർ പങ്കിടുന്നതായി കാണിക്കുന്ന നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു.
Comments