ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

യുക്തിവാദ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇസ്ലാമിക മതവിമർശകനെ മതമൗലികവാദികൾ തല്ലിച്ചതച്ചതായി പരാതി. അസ്‌കർ അലി എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ പരാതിയുമായി രംഗത്തെത്തിയത്. എസ് എസ് ഗ്ലോബലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ തന്നെ തീവ്ര മതവിശ്വാസികൾ തല്ലി ചതച്ചെന്ന് യുവാവ് പറയുന്നു. പോലീസ് രക്ഷിച്ചില്ലായിരുന്നെങ്കിൽ അവർ തന്നെ തല്ലിക്കൊന്നേനെ എന്നാണ് യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

കോഴിക്കോട് സ്വദേശിയായ യുവാവിനാണ് ഇത് നേരിടേണ്ടി വന്നത്. യുക്തിവാദി സംഘടനയുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ തന്നെ പിന്തിരിപ്പിക്കാൻ വേണ്ടി നാട്ടിൽ നിന്നും ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വന്നുവെന്ന് യുവാവ് പറഞ്ഞു. പരിപാടിയിൽ താൻ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ‘ അറിയാലോ.. സമാധന മതമല്ലേ’

‘എന്റെ അളിയന്മാർ പരിപാടി നടക്കുന്ന സ്ഥലത്തെത്തി കുടുംബകാര്യങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ബീച്ചിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് അവർ എന്നെ കൊണ്ടുപോയി. ഓട്ടോവിളിച്ചാണ് ബീച്ചിലേക്ക് പോയത്. അപ്പോഴേക്കും നാട്ടിലുള്ള മറ്റൊരാൾ വന്ന് സംസാരിച്ചു. സംശയം തോന്നിയതോടെ എന്താണിവിടെ എന്ന് അയാളോട് ചോദിച്ചപ്പോൾ കൂട്ടുകാരന്റെ അടുത്തേക്ക് വന്നതാണെന്നാണ് മറുപടി നൽകിയത്. ആ സമയം എന്റെ സഹോദരൻ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങി. പരിപാടിയുടെ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കട്ടേയെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിച്ചത്. എന്നട്ട് അയാൾ ഫോൺ പൊട്ടിച്ചു കളഞ്ഞു.

ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ ഒരു ഇന്നോവ കാർ നിറയെ ആളുകളെ കണ്ടു. അവർ എന്നെ പിരപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു. ഓട്ടോയിൽ പൊയ്‌ക്കോളാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ എല്ലാം പ്രീ പ്ലാൻ ചെയ്തിട്ടാണ് വന്നത് എന്ന് മനസിലായി. ഞാൻ പ്രോഗ്രാമിൽ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അത് മനസിലായതോടെ ഞാൻ വാഹനത്തിൽ കയറിയില്ല.

ഇവർ എന്നോട് കുറേ സംസാരിച്ച് നോക്കിയെങ്കിലും വഴങ്ങുന്നില്ലെന്ന് മനസിലായതോടെ എന്നെ ആക്രമിക്കാൻ ആരംഭിച്ചു. എന്റെ മുഖത്ത് ഇടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. ആറോ ഏഴോ പേർ ചേർന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. പക്ക ഫ്രോഡ് തട്ടിക്കൊണ്ട് പോകൽ പരിപാടിയാണ് അവിടെ നടന്നത്. കുറേയേറെ ഒച്ചവെച്ചെങ്കിലും അവർ എന്നെ വലിച്ച് കാറിന്റെ ഏറ്റവും പിൻവശത്തേക്ക് തളളി. രണ്ട് പേർ എന്റെ കഴുത്തിലൂടെ പിടിച്ചു. മറ്റൊരാൾ ശരീരത്തിൽ വന്ന് ഇരുന്നു. അതിനിടെ ആളുകൾ ഇടിക്കുകയും വരിഞ്ഞ് മുറുക്കുകയും ചെയ്യുന്നുണ്ട്.

ഞാൻ മിസ്സിംഗ് ആണെന്ന് പറഞ്ഞ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടാണ് ഇവർ ഇങ്ങോട്ട് വന്നത്. അതിന്റെ കോപ്പി നാട്ടുകാർക്ക് കാണിച്ച് കൊടുക്കുകയും അവനെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും ചെയ്തു.

അതിനിടെ ഞാൻ ആളുകളോട് പോലീസിനെ വിവരം അറിയിക്കാൻ ഉറക്കെ വിളിച്ച് പറഞ്ഞു. അത് കേട്ട ആളുകൾ വിവരം പോലീസിനെ അറിയിച്ചു. കൃത്യ സമയത്ത് പോലീസ് എത്തിയത് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ അവർ എന്നെ കൊല്ലുകയോ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയോ ചെയ്യുമായിരുന്നു. ഇത് ഒരു ആൺകുട്ടി നേരിടുന്ന അവസ്ഥയാണ്.’ അസ്‌കർ പറഞ്ഞു.

വീഡിയോ

 

ഇത് സമാധാനമാണ് മാനവികതയാണ് എന്ന് പറഞ്ഞു നടക്കുന്നവർ അതൊന്ന് നിർത്തണം എന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. മതവിശ്വാസികൾ ഈ കെണിയിൽ പെട്ട് പോയതാണ്. മതത്തെ എതിർത്ത് ജീവിക്കാൻ കഴിയുന്നില്ല. ഇതില്ലെന്ന് പറയുമ്പോൾ കുടുംബക്കാർക്കും നാട്ടുകാർക്കും വേണ്ടാതെ അവസ്ഥയാണ്. ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ. ഇടിയും ഭീഷണികളുമാണിവിടെ. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും എന്നും യുവാവ് പറയുന്നു.

താൻ ഇപ്പോൾ പോലീസ് സംരക്ഷണയിലാണ് ഇതിന് ശേഷം തേഞ്ഞിപ്പാലത്തേക്ക് പോലീസ് തന്നെ കൊണ്ട് പോകും. കേരള പോലീസ് കൃത്യമായ പരിചരണമാണ് നൽകുന്നത് എന്നും യുവാവ് പറഞ്ഞു.

Tags: muslim man
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies