ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ, ഇടിയും ഭീഷണിയുമാണിവിടെ; ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

യുക്തിവാദ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇസ്ലാമിക മതവിമർശകനെ മതമൗലികവാദികൾ തല്ലിച്ചതച്ചതായി പരാതി. അസ്‌കർ അലി എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ പരാതിയുമായി രംഗത്തെത്തിയത്. എസ് എസ് ഗ്ലോബലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ തന്നെ തീവ്ര മതവിശ്വാസികൾ തല്ലി ചതച്ചെന്ന് യുവാവ് പറയുന്നു. പോലീസ് രക്ഷിച്ചില്ലായിരുന്നെങ്കിൽ അവർ തന്നെ തല്ലിക്കൊന്നേനെ എന്നാണ് യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

കോഴിക്കോട് സ്വദേശിയായ യുവാവിനാണ് ഇത് നേരിടേണ്ടി വന്നത്. യുക്തിവാദി സംഘടനയുടെ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ തന്നെ പിന്തിരിപ്പിക്കാൻ വേണ്ടി നാട്ടിൽ നിന്നും ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വന്നുവെന്ന് യുവാവ് പറഞ്ഞു. പരിപാടിയിൽ താൻ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ‘ അറിയാലോ.. സമാധന മതമല്ലേ’

‘എന്റെ അളിയന്മാർ പരിപാടി നടക്കുന്ന സ്ഥലത്തെത്തി കുടുംബകാര്യങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ബീച്ചിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് അവർ എന്നെ കൊണ്ടുപോയി. ഓട്ടോവിളിച്ചാണ് ബീച്ചിലേക്ക് പോയത്. അപ്പോഴേക്കും നാട്ടിലുള്ള മറ്റൊരാൾ വന്ന് സംസാരിച്ചു. സംശയം തോന്നിയതോടെ എന്താണിവിടെ എന്ന് അയാളോട് ചോദിച്ചപ്പോൾ കൂട്ടുകാരന്റെ അടുത്തേക്ക് വന്നതാണെന്നാണ് മറുപടി നൽകിയത്. ആ സമയം എന്റെ സഹോദരൻ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങി. പരിപാടിയുടെ വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കട്ടേയെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിച്ചത്. എന്നട്ട് അയാൾ ഫോൺ പൊട്ടിച്ചു കളഞ്ഞു.

ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ ഒരു ഇന്നോവ കാർ നിറയെ ആളുകളെ കണ്ടു. അവർ എന്നെ പിരപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു. ഓട്ടോയിൽ പൊയ്‌ക്കോളാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ എല്ലാം പ്രീ പ്ലാൻ ചെയ്തിട്ടാണ് വന്നത് എന്ന് മനസിലായി. ഞാൻ പ്രോഗ്രാമിൽ പങ്കെടുക്കരുത് എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അത് മനസിലായതോടെ ഞാൻ വാഹനത്തിൽ കയറിയില്ല.

ഇവർ എന്നോട് കുറേ സംസാരിച്ച് നോക്കിയെങ്കിലും വഴങ്ങുന്നില്ലെന്ന് മനസിലായതോടെ എന്നെ ആക്രമിക്കാൻ ആരംഭിച്ചു. എന്റെ മുഖത്ത് ഇടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. ആറോ ഏഴോ പേർ ചേർന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. പക്ക ഫ്രോഡ് തട്ടിക്കൊണ്ട് പോകൽ പരിപാടിയാണ് അവിടെ നടന്നത്. കുറേയേറെ ഒച്ചവെച്ചെങ്കിലും അവർ എന്നെ വലിച്ച് കാറിന്റെ ഏറ്റവും പിൻവശത്തേക്ക് തളളി. രണ്ട് പേർ എന്റെ കഴുത്തിലൂടെ പിടിച്ചു. മറ്റൊരാൾ ശരീരത്തിൽ വന്ന് ഇരുന്നു. അതിനിടെ ആളുകൾ ഇടിക്കുകയും വരിഞ്ഞ് മുറുക്കുകയും ചെയ്യുന്നുണ്ട്.

ഞാൻ മിസ്സിംഗ് ആണെന്ന് പറഞ്ഞ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടാണ് ഇവർ ഇങ്ങോട്ട് വന്നത്. അതിന്റെ കോപ്പി നാട്ടുകാർക്ക് കാണിച്ച് കൊടുക്കുകയും അവനെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും ചെയ്തു.

അതിനിടെ ഞാൻ ആളുകളോട് പോലീസിനെ വിവരം അറിയിക്കാൻ ഉറക്കെ വിളിച്ച് പറഞ്ഞു. അത് കേട്ട ആളുകൾ വിവരം പോലീസിനെ അറിയിച്ചു. കൃത്യ സമയത്ത് പോലീസ് എത്തിയത് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ അവർ എന്നെ കൊല്ലുകയോ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയോ ചെയ്യുമായിരുന്നു. ഇത് ഒരു ആൺകുട്ടി നേരിടുന്ന അവസ്ഥയാണ്.’ അസ്‌കർ പറഞ്ഞു.

വീഡിയോ

 

ഇത് സമാധാനമാണ് മാനവികതയാണ് എന്ന് പറഞ്ഞു നടക്കുന്നവർ അതൊന്ന് നിർത്തണം എന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. മതവിശ്വാസികൾ ഈ കെണിയിൽ പെട്ട് പോയതാണ്. മതത്തെ എതിർത്ത് ജീവിക്കാൻ കഴിയുന്നില്ല. ഇതില്ലെന്ന് പറയുമ്പോൾ കുടുംബക്കാർക്കും നാട്ടുകാർക്കും വേണ്ടാതെ അവസ്ഥയാണ്. ഇസ്ലാമെന്ന് പറയുന്നത് ആനമുട്ടയാണെന്നും ചക്കരയാണെന്നും പറയുന്നത് ഒന്ന് നിർത്തൂ. ഇടിയും ഭീഷണികളുമാണിവിടെ. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും എന്നും യുവാവ് പറയുന്നു.

താൻ ഇപ്പോൾ പോലീസ് സംരക്ഷണയിലാണ് ഇതിന് ശേഷം തേഞ്ഞിപ്പാലത്തേക്ക് പോലീസ് തന്നെ കൊണ്ട് പോകും. കേരള പോലീസ് കൃത്യമായ പരിചരണമാണ് നൽകുന്നത് എന്നും യുവാവ് പറഞ്ഞു.

Tags: muslim man
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies