ഇസ്ലാമാബാദ് : ഏതൊരു രാജ്യത്തിന്റെയും രാഷ്‌ട്രത്തലവനെ പ്രഥമ പൗരനായും അദ്ദേഹത്തിന്റെ സ്ത്രീ പങ്കാളിയെ പ്രഥമവനിയായും പൊതുവെ കണക്കാക്കുന്നു. എന്നാൽ പാകിസ്താന്റെ കാര്യത്തിൽ ഈ കുരുക്ക് മുറുകുകയാണ്. കാരണം പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആകെ അഞ്ച് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് .
മൂന്ന് ഭാര്യമാരിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടിയിട്ടുണ്ട്. എന്നാൽ രണ്ട് ഭാര്യമാർ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാകിസ്താന്റെ പ്രഥമ വനിത ആരായിരിക്കുമെന്ന് വ്യക്തമല്ല. പാകിസ്താനിൽ ഇക്കാര്യത്തിൽ തർക്കവും രൂക്ഷമാകുകയാണ്. ഷഹബാസ് ഷെരീഫിന്റെ ആദ്യ ഭാര്യയാണ് ബീഗം നുസ്രത്ത്. 1973 ലാണ് ഇരുവരും വിവാഹിതരായത്.
അഞ്ച് വിവാഹങ്ങളിൽ, തെഹ്മിന ദുറാനിയുമായും നുസ്രത്ത് ഷഹബാസുമായും ഉള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു അഭിമുഖത്തിൽ തെഹ്മിന ദുറാനി സ്വയം പ്രഥമ വനിതയെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, ഒരു ഔപചാരിക പരിപാടിയിലും അവർ പ്രധാനമന്ത്രി ഷഹബാസിനൊപ്പം കണ്ടിട്ടില്ല. 2003ലാണ് തെഹ്മിനയും ഷഹബാസ് ഷെരീഫും വിവാഹിതരായത്. വിവാഹസമയത്ത് തെഹ്മിനയ്‌ക്ക് 50 വയസും, ഷഹബാസ് ഷെരീഫിന് 52 വയസുമായിരുന്നു പ്രായം.
ഷഹബാസ് ഷെരീഫ് ഇപ്പോൾ പ്രധാനമന്ത്രി ഹൗസിൽ തനിച്ചാണ് താമസിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യമാരാരും പങ്കെടുത്തിരുന്നില്ല. ഷഹബാസ് ഷെരീഫും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
Comments