ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം അത്യധികം നിർഭാഗ്യകരമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചിട്ടുണ്ട്. വിഷയം ഗൗരവത്തോടെയും ഔചിത്യത്തോടെയും കൈകാര്യം ചെയ്യും. അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷം വ്യക്തമാക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
The turbulence encountered by a flight while landing in Durgapur, and the damage caused to the passengers is unfortunate. The @DGCAIndia has deputed a team to investigate the incident. The matter is being dealt with utmost seriousness & deftness.
1/2— Jyotiraditya M. Scindia (@JM_Scindia) May 2, 2022
ഞായറാഴ്ചയായിരുന്നു മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-945) ആടിയുലഞ്ഞത്. ഇതിന്റെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. മുകളിലിരുന്ന ബാഗുകൾ പലരുടെയും തലയിൽ വീണാണ് പരിക്കേറ്റത്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് ഇത്തരത്തിൽ പരിക്കുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇതിൽ പത്തോളം പേർക്ക് സാരമായ പരിക്കാണ്. ഒരു യാത്രക്കാരന്റെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.
Extreme turbulence in a flight between Mumbai to Durgapur. I can feel what's going on in the minds of passengers when oxygen masks are coming down.
Airline was SpiceJet. Again it was B737 MAX.
Never travelling in this aircraft.
But thankfully no major accident. 🙏#SpiceJet pic.twitter.com/j7225Ag0UZ— Yuvraj Sharma (@SharmaYuv1) May 1, 2022
സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം ആടിയുലയുകയായിരുന്നുവെന്നാണ് സംഭവത്തിൽ സ്‌പൈസ് ജെറ്റ് അധികൃതർ നൽകിയ വിശദീകരണം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പൈലറ്റിന് സൂചന ലഭിച്ചിരുന്നോ എന്ന വിവരം വ്യക്തമല്ല. വിമാനം അപകടത്തിൽപ്പെട്ടതിൽ ജീവനക്കാരുടെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിജിസിഎ നിർദേശം.
Comments