അനന്തപുരി: ഈദ് ദിനത്തിൽ കശ്മീരിലെ അനന്ത്‌നാഗിലെ മസ്ജിദിന് പുറത്ത് നിൽക്കുകയായിരുന്ന സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലേറ് നടത്തി യുവാക്കൾ. പള്ളിയിൽ പുലർച്ചെ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ശേഷമാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോർട്ട്. സ്വതന്ത്ര കശ്മീർ വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ സൈന്യത്തിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അക്രമിസംഘത്തിൽ നിരവധി യുവാക്കൾ ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഈദ് ദിവസത്തിൽ മസ്ജിദിൽ നടന്ന പ്രാർത്ഥനയ്‌ക്കിടയിലും സ്വതന്ത്ര കശ്മീറിന് വേണ്ടി മുദ്രാവാക്യം ഉയർന്നിരുന്നു. ഇതോടെയാണ് സുരക്ഷാസേന ഇവിടേക്ക് എത്തുന്നത്. ഇതോടെ അക്രമികൾ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിയുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും, സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Comments