കൊൽക്കത്ത: സംസ്ഥാനത്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിനിടെയാണ് മമതയുടെ തീരുമാനം. ഉത്തർപ്രദേശല്ല പശ്ചിമബംഗാളെന്നും മമത പ്രസംഗത്തിനിടെ പറഞ്ഞതോടെ ബിജെപി രംഗത്തെത്തി.
നാട്ടിൽ അരാജകത്വവും മതന്യൂനപക്ഷ പ്രീണനവും മുറയ്‌ക്ക് നടക്കുമ്പോൾ മുഖംരക്ഷി ക്കാനുള്ള മമതയുടെ രാഷ്‌ട്രീയ തന്ത്രമാണിതെന്ന് ബിജെപി ആരോപിച്ചു. ഉത്തർപ്രദേശിനെ പല തവണ പരാമർശിച്ച മമത നാട്ടിലെ വർഗ്ഗീയ കലാപങ്ങളും വംശീയ ഉന്മൂലനവും കണ്ടില്ലെന്ന് നടിക്കുന്നതും ബിജെപി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാറിനെതിരെ ഇന്ധന വിലവർദ്ധനയുടെ പേരിൽ മമത ആരോപണം ഉന്നയിച്ചു. നികുതി ഇനത്തിൽ സംസ്ഥാനം ജനങ്ങൾക്ക് നൽകേണ്ട ഇളവുകൾ എന്തുകൊണ്ട് നൽകു ന്നില്ലെന്ന മറുചോദ്യവുമായി ബിജെപിയും രംഗത്തെത്തി.
Comments