എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് ശേഷവും സമാധാനമില്ലാതെയായിരിക്കുകയാണ് സിപിഎമ്മിന്. പാർട്ടി പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ചാനൽ ചർച്ചകളിൽ പാർട്ടിയ്ക്ക് വേണ്ടി വാദിക്കുന്ന അഡ്വ.കെ എസ് അരുൺ കുമാറിനെ തള്ളി സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫിനെ പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തകരും നിരാശരായിരിക്കുകയാണ്.
അരുൺ കുമാറിന് വേണ്ടി ചുവരെഴുത്ത് വരെ ആരംഭിച്ച പ്രവർത്തകർ അതെല്ലാം മായ്ച്ച് നിരാശയോടെ പുതിയ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയാണ്. പ്രവർത്തകർക്കിടയിൽ അത്ര പരിചിതനല്ലാത്ത ആളെ സ്ഥാനാർത്ഥിയായി നിർത്തിയതോടെ പ്രവർത്തകർക്കിടയിൽ മുറുമുറുപ്പും ആരംഭിച്ചിട്ടുണ്ട്. അതിനിടെ സിപിഎമ്മിന്റെ സ്ഥാാർത്ഥി നിർണയത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ജോ ജോസഫ് സഭയുടെ കുട്ടിയാണെന്നാണ് ഹരീഷ് പേരടി പോസ്റ്റിൽ കുറിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും പ്രസംഗത്തിൽ ഞങ്ങൾ മാനവികത പറയുമെന്നും ഹരീഷ് പേരടി പരിഹസിച്ചു.
എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തെ പോസ്റ്റിൽ പേരടി ന്യായീകരിക്കുന്നുമുണ്ട്. സഭയുടെ തീരുമാനങ്ങൾക്ക് മുന്നിൽ പലപ്പോഴും എതിർപക്ഷമായിരുന്നു അന്തരിച്ച പി.ടി തോമസ് എം.എൽ.എ എന്നും പരാമർശിച്ചു. കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് കുറിച്ചാണ് പേരടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Comments