ശ്രീനഗർ: കുത്തിയൊഴുകുന്ന നദിയിൽ ബുൾഡോറസിൽ അകപ്പെട്ടുപോയ യുവാക്കൾക്ക് തുണയായത് ഇന്ത്യൻ സൈന്യത്തിന്റെ മനക്കരുത്ത്. ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചിനാബ് നദിയ്ക്ക് നടുവിലാണ് രണ്ട് യുവാക്കൾ ബുൾഡോസറുമായി അകപ്പെട്ടത്. സംഭവമറിഞ്ഞയുടൻ നിരവധി പേർ രക്ഷാപ്രവർത്തനത്തിനെത്തിയെങ്കിലും ആർക്കും ശക്തിയായി ഒഴുകുന്ന നദിയിലേക്ക് ചെന്ന് യുവാക്കളെ രക്ഷിക്കാനായില്ല.
ഒടുവിൽ ഇന്ത്യൻ സൈന്യം എത്തുകയും രക്ഷാ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. നദിയുടെ വേഗത്തിലുള്ള ഒഴുക്ക് രക്ഷാ പ്രവർത്തനത്തിന് തടസ്സം നിന്നപ്പോൾ നദിയിൽ പാലത്തിന്റെ അലൈമെന്റിനായി കെട്ടിയ കയർ ഉപയോഗിച്ച് നദി മുറിച്ചു കടക്കാൻ സൈനികർ മുന്നിട്ടിറങ്ങുകയായിരുന്നു.ധീരമായ ശ്രമത്തിനൊടുവിൽ രാവിലെ ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.
സൈന്യത്തിന്റെ രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് സ്വന്തം ജീവൻ പണയം വെച്ച് കുത്തിയൊഴുകുന്ന നദിയിലേക്ക് രക്ഷാ പ്രവർത്തനത്തിനായി ഇറങ്ങിയ സെനികരെ പ്രശംസിക്കുന്നത്.
രാവിലെയാണ് ജെസിബിയിൽ ചെനാബ് നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനീൽ,ബബ്ബു എന്നീ യുവാക്കൾ നദിയ്ക്ക് നടുവിൽ കുടുങ്ങിയത്. ഒഴുക്കിന്റെ ശക്തി വർദ്ധിച്ചതോടെ ഇവർക്ക് മുന്നോട്ട് നീങ്ങാൻ സാധിക്കാതെ വന്നു. തുടർന്ന് ഇരുവരും വാഹനത്തിന്റെ മുകളിൽ ക.യറി ഇരിക്കുകയായിരുന്നു.
Comments