മുംബൈ:കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിനെ അനുകൂലിച്ച ശശി തരൂരി നെതിരെ പ്രതിഷേധവുമായി അനുപം ഖേറും സംവിധായകൻ വിവേക് അഗ്നി ഹോത്രിയും. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌ക്കർ ഒരു കശ്മീർ വംശജയാണെന്ന കാര്യം എംപി വിസ്മരിച്ചുവെന്ന അനുപംഖേറിന്റെ പരാമർശത്തിനെതിരെ ശശിതരൂരും രംഗത്തെത്തി.
കാശ്മീർ ഫയൽസ് എന്ന സിനിമ പ്രചരിപ്പിക്കേണ്ടത് സിനിമാ ലോകമാണ്. എന്നാൽ ഇത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പ്രചാരണ സിനിമയാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി യായി ഏറ്റവും അനുചിതമായ സെൻസറിംഗാണ് നടന്നിരിക്കുന്നതെന്ന് അനുപംഖേർ തിരിച്ചടിച്ചു. ഒപ്പം താങ്കളുടെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌ക്കർ ഒരു കശ്മീരി ഹിന്ദുവാ യിരുന്നു എന്നത് മറന്നുപോയോ.മരണപ്പെട്ടവരെ അനുസ്മരിക്കുന്നത് ഹൈന്ദവ സംസ്‌കാര ത്തിന്റെ ഭാഗമാണെന്നും ഇന്ത്യയുടെ സംസ്‌കാരമാണെന്നും മറക്കരുതെന്നും അനുപംഖേർ ഓർമ്മിപ്പിച്ചു.
ജമ്മുകശ്മീരിൽ നടന്നത് നാസിപ്പടയുടെ ഹോളോകോസ്റ്റിനെ അനുസ്മരിപ്പിക്കുന്ന ഉന്മൂല നമാണ്. അത് ഇന്ത്യയുടെ വൈകാരികമായ വിഷയമാണ്. അതിന് ഒരു ആഗോള പ്രാധാ ന്യമുണ്ട്. അതുകൊണ്ടു തന്നെ ലോകവേദികളിലാണ് ഈ ചിത്രവും അതിന് അനുബന്ധമായ കൂട്ടക്കൊലകളും ചർച്ചയാകേണ്ടതെന്നും അനുപംഖേർ പറഞ്ഞു. ശശി തരൂർ ട്വീറ്റിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ സിനിമാ സംവിധായകൻ എന്ന നിലയിൽ പരമാർശിക്കാത രുന്നതിനെതിരെ വിവേകും തന്റെ പ്രതിഷേധം അറിയിച്ചു.
Comments