ലക്‌നൗ: കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന വസ്തുത പുറത്തുവരുന്നു. സർവ്വേയിൽ മസ്ജിദിനുള്ളിലെ നിലവറയിൽ ശിവലിംഗം കണ്ടെടുത്തതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. ശിവലിംഗം കണ്ടെടുത്ത ഭാഗം കോടതിയുത്തരവ് പ്രകാരം സീൽ ചെയ്തിട്ടുണ്ട്.
12 അടി ഉയരമുള്ള ശിവലിംഗമാണ് നിന്നും കണ്ടെടുത്തത്. മസ്ജിദിന് പുറത്തുള്ള നന്ദി വിഗ്രഹത്തിന് അഭിമുഖമായായിരുന്നു ശിവലിംഗത്തിന്റെ സ്ഥാനം. മസ്ജിദിന് മുൻപ് ഇവിടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്ന സൂചനകളാണ് ഇത് നൽകുന്നത്. മസ്ജിദിന് പുറത്തെ നന്ദി വിഗ്രഹം ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് സന്യാസിമാർ ഉൾപ്പെടെ നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു.
ശിവലിംഗം കണ്ടെടുത്തതിനെ തുടർന്ന് മസ്ജിദിലെ നിലവറയുടെ പരിസരത്തേക്കുള്ള ഭാഗം സീൽ ചെയ്യാൻ വരണാസി കോടതിയാണ് ഉത്തരവിട്ടത്. മറ്റുള്ളവർക്ക് ഇവിടേക്കുള്ള പ്രവേശനം നിഷേധിക്കാനും കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിരുന്നു. ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിൽ മസ്ജിദ് പരിസരത്ത് സുരക്ഷ ശക്തമാക്കി.
നിലവിൽ മസ്ജിദിനുള്ളിലെ വീഡിയോഗ്രഫി സർവ്വേ അവസാനിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് മസ്ജിദിൽ വീഡിയോഗ്രഫി സർവ്വേ നടത്തുന്നത്.
Comments