കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിന് ബലമേകി ശാസ്ത്രീയ പരിശോധന ഫലങ്ങൾ. ആത്മഹത്യയ്‌ക്കായി ഉപയോഗിച്ച കയർ പര്യാപ്തമാണെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. അതേ സമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, രാസ പരിശോധന ഫലവും വന്നാൽ മാത്രമേ ഷഹനയുടെ മരണം ആത്മഹത്യയാണോ എന്നതിൽ തീരുമാനം ഉണ്ടാകൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഷഹനയുടെ മരണത്തിൽ കൂടുതൽ വ്യക്തതയ്‌ക്കായാണ് പോലീസ് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. കോഴിക്കോട് നോർത്ത് എസിപി കെ സുദർശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഷഹനയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.പരിശോധനയുടെ അടിസ്ഥാനത്തിൽ തൂങ്ങി മരിക്കാൻ ഷഹന ഉപയോഗിച്ച കയർ പര്യാപ്തമാണെന്നും കണ്ടെത്തി.
അതേസമയം, സജാദ് മർദ്ദിക്കാറുണ്ടായിരുന്നെന്ന ഷഹനയുടെ ബന്ധുക്കളുടെ മൊഴി പോലീസ് ഗൗരവമായി എടുക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും, രാസ പരിശോധന ഫലവും ലഭിച്ചാൽ മാത്രമേ കേസിൽ തുടരന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാനാകൂ.
Comments