ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ഇസ്ലാമിക അധിനിവേശത്തിൽ നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളും വാർത്തകളുമാണ് കുറച്ചു ദിവസങ്ങളിലായി വീണ്ടും ചർച്ചയായിരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ഭാരതം വിസ്മരിച്ചു പോയ ഒരു നിർമ്മിതി വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യൻ നാഗരികതയുടെ സമ്പന്നമായ സംസ്‌കാരം മുഗളന്മാരുടെ കൈകളിൽപ്പെട്ട് നശിപ്പിക്കപ്പെട്ടതിന്റെ ഏറ്റവും പഴയ ഉദാഹരണങ്ങളിലൊന്നാണ് അദായ് ദിൻ കാ ജോൻപ്ര മസ്ജിദ്. രാജസ്ഥാനിലെ അജ്മീർ നഗരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുകയാണ് അദായ് ദിൻ കാ ജോൻപ്ര മസ്ജിദ്.
നൂറ്റാണ്ടുകൾക്ക് മുൻപ് സംസ്‌കൃത പാഠശാല സരസ്വതി ദേവിയുടെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്ന് മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്. ചൗഹാൻ രാജവംശത്തിലെ രാജാവായിരുന്ന മഹാരാജ വിഗ്രഹരാജ നാലാമൻ ആണ് സരസ്വതി കാന്തഭരൻ മഹാവിദ്യാലയം എന്ന സംസ്‌കൃത പാഠശാല പണി കഴിപ്പിച്ചതെന്ന് രേഖകൾ ചൂണ്ടികാട്ടുന്നു. രേഖകൾ അനുസരിച്ച് യഥാർത്ഥത്തിൽ കെട്ടിടം ചതുരാകൃതിയിലായിരുന്നു. ഓരോ കോണിലും ഓരോ ഗോപുരം ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സരസ്വതി ദേവിയുടെ ക്ഷേത്രം നിലനിന്നിരുന്നത്.
വർഷങ്ങൾക്ക് മുൻപ് 1153 CE ലെ ഒരു ഫലകം ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇത് പണ്ട് ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവും സംസ്‌കൃത പാഠശാലയും ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. സേത് വിരംദേവ എന്ന രാജാവ് ഈ നിർമ്മിതി പുനർനിർമ്മിച്ചതായും രേഖകൾ ചൂണ്ടികാണിക്കുന്നു.പിന്നെ എങ്ങനെയാണ് അവിടെ മസ്ജിദ് നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
1192 CE ൽ മുഹമ്മദ് ഘോരി, മഹാരാജാ പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തി അജ്മീർ കീഴടക്കി. നഗരത്തിലെ ക്ഷേത്രങ്ങൾ നശിപ്പിക്കാൻ അദ്ദേഹം തന്റെ അടിമയായിരുന്ന ജനറൽ കുത്തബ് ഉദ് ദിൻ ഐബക്കിനോട് ഉത്തരവിട്ടു. എത്രയും വേഗം ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് നിർമ്മിക്കാനും ഉത്തരവിട്ടു. അതാണ് പിന്നീട് അദായി ദിൻ കാ ജോപ്ര എന്ന മസ്ജിദായി മാറിയത്. 25-30 ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ പള്ളിയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചതിനാൽ, മസ്ജിദിന്റെ ഏത് ഭാഗമാണ് യഥാർത്ഥത്തിൽ ഒരു സരസ്വതി ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ആയിരുന്നതെന്ന് വേർതിരിച്ചറിയാൻ എളുപ്പമല്ല എന്നത് ശ്രദ്ധേയമാണ്.
1871ൽ എഎസ്ഐയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ അലക്സാണ്ടർ കണ്ണിംഗ്ഹാം, 1862-63-64-65 വർഷങ്ങളിൽ ഉണ്ടാക്കിയ നാല് റിപ്പോർട്ടുകളിൽ മസ്ജിദ് സംബന്ധമായ വിശദമായ വിവരണം നൽകുന്നുണ്ട്. മസ്ജിദ് നിലനിൽക്കുന്ന സ്ഥലം പരിശോധിച്ചപ്പോൾ, നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് മനസിലായതായി അദ്ദേഹം രേഖപ്പെടുത്തി. മറ്റു റിപ്പോർട്ടുകൾ പ്രകാരം , 1990-കൾ വരെ, മസ്ജിദിനുള്ളിൽ നിരവധി പുരാതന ഹൈന്ദവ ശിൽപങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. 90-കളിൽ, അവയെ സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
Comments