ന്യൂഡൽഹി:പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ആന്റണി അൽബാനീസ് വിജയിച്ച വിവരം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ച് ഓസ്ട്രേലിയ. സ്കോട് മോറിസണിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ലേബർ പാർട്ടി നേതാവായ ആന്റണി അൽബാനീസ് വിജയിച്ചത്. പുതിയ പ്രധാനമന്ത്രി ഭരണസാരഥ്യമേൽക്കുന്ന വിവരം ഓസ്ട്രേലിയൻ സ്ഥാനപതിയാണ് ഇന്ത്യൻ വിദേശകാര്യവകുപ്പിനെ അറിയിച്ചത്.
‘ആന്റണി അൽബാനീസ് ഇനി ഓസ്ട്രേലിയയെ നയിക്കും. തിരഞ്ഞെടുപ്പിൽ നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്കോട് മോറിസണിനെയാണ് പരാജയപ്പെടുത്തിയത്. 1991ൽ ഓസ്ട്രേലിയൻ പ്രതിനിധി സംഘത്തെ നയിച്ച് ഇന്ത്യയിൽ എത്തിയ ജനപ്രതിനിധിയും മുതിർന്ന നേതാവുമാണ്. അൽബാനീസ് ഇന്ത്യക്ക് സുപരിചതനായ നേതാവാണെന്നതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയുമായി തുടരുന്ന ശക്തമായ വാണിജ്യ പ്രതിരോധ ബന്ധങ്ങളിൽ ഏറെ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ ഏറെ പ്രതിജ്ഞ ബദ്ധനായിരിക്കുമെന്നും അൽബാനീസ് ഉറപ്പു നൽകുന്നു.’ സ്ഥാനപതി ബാരീ ഒ ഫാരെൽ പറഞ്ഞു.
ഇന്ത്യയും-ഓസ്ട്രേലിയയും പസഫിക് മേഖലയിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമെന്ന നിലയിൽ തന്ത്രപ്രധാനപ്പെട്ട എല്ലാ മേഖലയിലും ശക്തരായ പങ്കാളികളാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി-സ്കോട് മോറിസൺ കൂടിക്കാഴ്ചയിൽ വാണിജ്യ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വിപുലമായ കരാറുകളാണ് ഒപ്പിട്ടത്.
Comments