അഹമ്മദാബാദ് : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന ഭാരത് സിൻ സോളങ്കിയാണ് ശ്രീരാമനെ അപമാനിച്ച് സംസാരിച്ചത്. ശ്രീരാമന്റെ പേരിൽ ജനങ്ങളെ ചതിക്കുകയാണ് ചെയ്യുന്നത് എന്നും നായ്‌ക്കൾ മൂത്രമൊഴിച്ച കല്ല് ഉപയോഗിച്ചാണ് അയോദ്ധ്യയിലെ ക്ഷേത്രം നിർമ്മിക്കുന്നത് എന്നുമാണ് സോളങ്കി പറഞ്ഞത്.
ജനങ്ങളെ പറ്റിച്ച് അവരിൽ നിന്ന് പണം തട്ടിയാണ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത്. സ്ത്രീകൾ ഭക്തിയോടെ തിലകം ചാർത്തിയാണ് അയോദ്ധ്യയിലേക്ക് കല്ലുകൾ അയക്കുന്നത്. എന്നാൽ ഇന്നതിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നു. ഈ കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് അയച്ച കല്ലുകൾ ഉപയോഗിച്ച് എന്ത് ചെയ്യുമെന്ന് താൻ ഒരു രാമസേവകനോട് ചോദിച്ചപ്പോൾ അത് ശേഖരിച്ച് വായുവിലേക്ക് എറിയുമെന്നാണ് അയാൾ പറഞ്ഞത്. രാമനുള്ളത് അദ്ദേഹം എടുക്കുമെന്നും ബാക്കിയുള്ളത് ഞങ്ങൾ ഉപയോഗിക്കുമെന്നും ആ രാമസേവകൻ പറഞ്ഞതായി കോൺഗ്രസ് നേതാവ് ആരോപിച്ചു.
ധോൽക്കയിലെ വടാമനിൽ നടന്ന പരിപാടിയിലാണ് സോളങ്കി ഇക്കാര്യം പറഞ്ഞത്. ഇത് പ്രചരിച്ചതോടെ കോൺഗ്രസ് നേതാവിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
എന്നാൽ ഇത് ആദ്യമായിട്ടല്ല സോളങ്കിയ്‌ക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇയാളുടെ ഭാര്യ രേഷ്മ സോളങ്കി തന്നെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തന്റെ ഭർത്താവ് രാഷ്‌ട്രീയ ബലം ഉപയോഗിച്ച് ഗുജറാത്ത് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇയാൾക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പരിചയമുള്ള സ്ത്രീകൾക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് വിതരണം ചെയ്യുന്നതായും അവർ ആരോപിച്ചിരുന്നു.
Comments