കൊച്ചി: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിസി ജോർജ്. തികഞ്ഞ രാജ്യസ്നേഹി ആണ്, തല്ലിക്കൊന്നാലും ചാകില്ലെന്നും പി.സി.ജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും യാത്രചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യ പരിശോധനയ്‌ക്ക് ശേഷം പി.സിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ പ്രസംഗിച്ചതിനാണ് പിസി ജോർജിനെതിരെ കേസ്സെടുത്തത്. കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് പിസി ജോർജിനെതിരെ പാലാരിവട്ടം പോലീസ് വീണ്ടും കേസ്സെടുത്തിരിക്കുന്നത്. സ്റ്റേഷനിൽ ഹാജരാകാനെത്തിയ പി.സി ജോർജിന് പിന്തുണയറിച്ച് ബിജെപ് പ്രവർത്തകരും രംഗത്തെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനുമടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി.
അതേസമയം പിസിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന ആരോപണം ഉണ്ടാവുമെന്നും കരുതിയാണ് സ്റ്റേഷനിൽ ഹാജരായതെന്ന് ഷോൺജോർജ് പറഞ്ഞു.ബിപിയും ഷുഗറും കുടൂതലാണെന്നും ഇന്ന് യാത്ര ഒഴിവാക്കണമെന്ന് കോട്ടയത്തെ ഡോക്ടർ നിർദ്ദേശിച്ചതാണെന്നും ഷോൺ വ്യക്തമാക്കി.
Comments