ന്യൂഡൽഹി : ഡൽഹി ഹിന്ദു വിരുദ്ധ കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച് ആക്രമണം നടത്തിയ ഷാരൂഖ് പത്താൻ പരോളിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് വൻ സ്വീകരണം. നാല് മണിക്കൂർ പരോളിൽ ഇറങ്ങിയ ഷാരൂഖിന് സ്വന്തം നാട്ടുകാരാണ് സ്വീകരണം ഒരുക്കിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആരോഗ്യനില മോശമായ പിതാവിനെ കാണാനാണ് ഷാരൂഖ് പത്താന് കോടതി നാല് മണിക്കൂർ പരോൾ അനുവദിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന അച്ഛന് മകനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പത്താൻ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നാല് മണിക്കൂർ പരോൾ നൽകിയത്.
दिल्ली दंगों में पुलिस पर बंदूक़ तानने वाले शाहरुख़ का पैरोल पर स्वागत! #DelhiRiots pic.twitter.com/FDa4dIr8Et
— Suresh Chavhanke “Sudarshan News” (@SureshChavhanke) May 25, 2022
എന്നാൽ പത്താൻ പരോളിൽ ഇറങ്ങിയ വിവരം അറിഞ്ഞതോടെ മതമൗലികവാദികൾ ഇത് ആഘോഷമാക്കുകയായിരുന്നു. മാതാപിതാക്കളെ മാത്രമേ കാണാൻ പാടൂ എന്നും മറ്റാരെയും സന്ദർശിക്കരുത് എന്നും പത്താന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇയാൾ സ്വീകരണപരിപാടിയിൽ പങ്കെടുത്തത്. പത്താനെ സ്വീകരിക്കാൻ നൂറ് കണക്കിന് ആളുകൾ കൂടി നിൽക്കുന്നതും അവർ കൂക്കിവിളിക്കുന്നതും വീഡിയോയിൽ കാണാം. പത്താന് സുരക്ഷയ്‌ക്കായി എത്തിയ പോലീസ് ഇവരെ പിടിച്ചുുമാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആർപ്പുവിളികളുമായി മതമൗലികവാദികൾ പത്താനെ സ്വീകരിക്കുകയായിരുന്നു.
വടക്ക് കിഴക്കൻ ഡൽഹിയിൽ ഹിന്ദു വിരുദ്ധ കലാപം നടത്തുകയും പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും ചെയ്തതിന് 2020 ലാണ് ഷാരൂഖ് പത്താനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലാണ് ഇയാളെ പ്രതിചേർത്തിരുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 ന് അക്രമം പൊട്ടിപ്പുറപ്പെട്ട മൗജ്പൂർ സംഭവത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഷാരൂഖ് പത്താന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments