റാഞ്ചി: ഝാർഖണ്ഡിൽ കുട്ടികളെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കി ക്രിസ്ത്യൻ മിഷണറിമാർ. ഖുൻതി ജില്ലയിലെ തോർപയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.
12 കുട്ടികളെയാണ് ക്രിസ്ത്യൻ പുരോഹിതർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. കംമ്ദ ഗ്രാമവാസികളായ മസാഖു ഗുദിയ, സോമ ഗുദിയ, സാജൻ ഗുദിയ, അനിത ഗുദിയ, ശാന്തി ബർല, രഞ്ജിത്ത് ബർല, റോഷൻ ബർല എന്നിവരാണ് മതപരിവർത്തനത്തിന് ഇരയായത്. ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാഭ്യാസവും പണവും വാഗ്ദാനം ചെയ്താണ് മിഷണറിമാർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പള്ളിയ്‌ക്കും മിഷണറിമാർക്കുമെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അടുത്തിടെയായി ഝാർഖണ്ഡിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി തങ്ങൾ തെരുവിൽ ഇറങ്ങുമെന്നും പ്രാദേശിക ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments