കൊല്ലം:കൊട്ടാരക്കരയിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.നാല് കുട്ടികൾ ചികിത്സ തേടി.അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി.കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെത്തി നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. നാട്ടുകാരും നഗരസഭ പ്രതിനിധികളും ചേർന്ന് പരിശോധന തുടരുകയാണ്.
ഇന്ന് കായംകുളം ടൗൺ യുപി സ്കൂളിലെ കുട്ടികൾക്കും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 20 ലധികം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ സ്കൂളിൽ നിന്ന് സാമ്പാറും ചോറും ഉച്ചഭക്ഷണമായി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Comments