കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച വ്‌ളോഗർക്കെതിരെ കേസെടുത്ത് പോലീസ്. റോഡൂർ റോയ് എന്ന വ്‌ളോഗർക്കെതിരെയാണ് കേസ്. പ്രശസ്ത പിന്നണിഗായകൻ കെകെയുടെ മരണത്തിലെ പൊരുത്തക്കേടുകൾ ആരോപിച്ച് സർക്കാരിനെ വിമർശിച്ചതാണ് കേസിന് കാരണം. ഫേയ്സ്ബുക്ക് ലൈവിൽ മുഖ്യമന്ത്രിക്കും തൃണമൂലിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ സംസാരിച്ചതിനെതിരെയാണ് നടപടി.
തൃണമൂൽ വക്താവ് റിജു ദത്ത ചിത്പൂർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഭാഗമായി ,റോഡൂർ റോയിയെ പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും റിജു ദത്ത ചിത്പൂർ പറഞ്ഞു.
കെകെയുടെ മരണത്തിൽ അസ്വഭാവിക കാരണങ്ങളില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും ഇദ്ദേഹം പങ്കെടുത്ത കൊൽക്കത്തയിലെ സംഗീത പരിപാടിയുടെ സംഘാടകർക്കെതിരെ വിമർശനമുയരുന്നുണ്ട്. വലിയ തോതിൽ ജനാവലിയുണ്ടായിരുന്ന പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ല. പരിപാടിക്കിടെ കെകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇടയ്‌ക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടലിലേക്ക് മടങ്ങവെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീണാണ് കെ കെ മരിച്ചത്.















