മഥുര: ശ്രീകൃഷ്ണഭൂമിയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിലെ ഹർജിക്കാരനായ മഹേന്ദ്രപ്രതാപ് സിങ്ങിന് വധ ഭീഷണി. ആഗ്ര ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ജാഹിദ് ഖുറേഷിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ശബ്ദസന്ദേശത്തിലൂടെയാണ് ഖുറേഷി ഭീഷണി മുഴക്കിയിരിക്കുന്നത്.
മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്വേഷം പ്രചരിപ്പിച്ചതിനും പ്രകോപനം സൃഷ്ടിച്ചതിനും വധ ഭീഷണി മുഴക്കിയതിനുമെതിരെയാണ് കേസ്. വധഭീഷണിയ്‌ക്ക് പിന്നാലെ ഹർജിക്കാരൻ പോലീസ് സംരക്ഷണം തേടി.
ആഗ്രയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ ഗോവണിപ്പടിയ്‌ക്കിടയിൽ കുഴിച്ചിട്ടിരിക്കുന്ന കൃഷ്ണവിഗ്രഹങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മഹേന്ദ്ര പ്രതാപ് സിങ്ങ് കോടതിയെ സമീപിച്ചത്.ഗോവണിപ്പടിയിലൂടെയുള്ള ജനങ്ങളുടെ സഞ്ചാരം അടിയന്തരമായി നിർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ഗോവണിപ്പടിയ്‌ക്കടിയിൽ രത്‌നം പതിച്ച ശ്രീകൃഷ്ണ വിഗ്രഹം കുഴിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.
Comments