റാഞ്ചി: ഝാർഖണ്ഡിൽ ക്രിസ്ത്യൻ മിഷണറിമാർ കുട്ടികളെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഖുൻതി ജില്ലയിലെ 12 കുട്ടികളെയാണ് മിഷണറിമാർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്.
കംമ്ദ ഗ്രാമവാസികളായ മസാഖു ഗുദിയ, സോമ ഗുദിയ, സാജൻ ഗുദിയ, അനിത ഗുദിയ, ശാന്തി ബർല, രഞ്ജിത്ത് ബർല, റോഷൻ ബർല എന്നിവരാണ് മതപരിവർത്തനത്തിന് ഇരയായത്. ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാഭ്യാസവും പണവും വാഗ്ദാനം ചെയ്താണ് മിഷണറിമാർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അടുത്തിടെയായി ഝാർഖണ്ഡിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെയാണ് കുട്ടികളെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
Comments