ലക്നൗ: ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ലക്നൗ പോലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്തെ ആർഎസ്എസ് ഓഫീസുകൾ ബോംബുവെച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ലക്നൗവിലേയും, ഉന്നാവോയിലെയും ആർഎസ്എസ് ഓഫീസുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നേതാക്കളുടെ വാട്സ് ആപ്പിലേക്കാണ് സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സന്ദേശം ലഭിച്ചത്. ഉടനെ നേതാക്കൾ പോലീസിനെ അറിയിച്ചു.സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദേശം വന്ന നമ്പർ ട്രേസ് ചെയ്തിട്ടുണ്ട്.
പ്രവാചക നിന്ദ ആരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ മതമൗലികവാദികൾ വലിയ കോലാഹലമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ആർഎസ്എസ് ഓഫീസുകൾ ബോംബുവെച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നിലും മതമൗലികവാദികളാണെന്നാണ് സൂചന.
Comments