ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് രാജ്യ സുരക്ഷക്ക് തന്നെ ഭീഷണി ആകുകയാണ്.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ 10 വയസ്സുള്ള കുട്ടിയാണ് വിദ്വേഷം മുദ്രാവാക്യം വിളിച്ചു നൽകിയത്. ഇതര മതസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് അഖണ്ഡതയ്‌ക്കും വിഘാതമായതായി പോലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം തമസ്‌കരിച്ചുകൊണ്ടാണ് അന്വേഷണത്തിൽ പോലീസിന്റെ നടപടി.
കേസിൽ ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് കാണിച്ച ആവേശമൊന്നും നിലവിലെ അന്വേഷണത്തിൽ ഇല്ല. ദൃശ്യങ്ങളുടെ സഹായത്തോടെ മുദ്രാവാക്യം ഏറ്റ വിളിച്ചവരെ മുഴുവൻ ആളുകളെയും പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്കെതിരെ കേസെടുക്കാൻ തയ്യാറല്ല. ചിലരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനുള്ള നീക്കമാണ് നടത്തുന്നത് ആക്ഷേപങ്ങൾ ഇതിനോടകം തന്നെ ഉയർന്നു.
അതേസമയം ശക്തമായ രാഷ്‌ട്രീയ സമ്മർദ്ദം പോലീസിന് മേൽ ഉണ്ടെന്നാണ് വിവരം. കൂടുതൽ നടപടിയിലേക്ക് പോയാൽ അത് സർക്കാരിന്റെ മതേതര കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അന്വേഷണം മരവിപ്പിച്ച എന്നാണ് വിമർശനങ്ങൾ. മാത്രമല്ല ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമെന്ന ഭയം സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദങ്ങൾക്ക് പിന്നിലുണ്ട്. അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കമെങ്കിൽ കടുത്ത ഭാഷയിൽ പ്രതികരിക്കാൻ ആണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.
Comments