ന്യൂഡൽഹി : പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികൾ നിരന്തരം ആക്രമിക്കുന്ന ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്ക് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീയ്‌ക്ക് നേരെ ഇന്ന് അതിക്രമം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി പ്രസംഗിക്കുന്ന ഇടത് ലിബറലുകൾ എവിടെപ്പോയി എന്നാണ് അദ്ദേഹം ചോദിച്ചത്.
”മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ നടക്കുന്ന വധ ഭീഷണികളും മതേതരവാദികളുടെ മൗനവും കാതടപ്പിക്കുന്നതാണ്,” ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
അഭിഭാഷകയായ നൂപുർ ശർമ്മ ചാനൽ ചർച്ചയ്‌ക്കിടെ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ചാണ് രാജ്യവ്യാപകമായി മതമൗലികവാദികൾ പ്രതിഷേധം നടത്തുന്നത്. കാൺപൂരിൽ നിന്ന് ആരംഭിച്ച ആക്രമണം, ഡൽഹിയും മുംബൈയും കടന്ന് ബംഗ്ലാദേശ് വരെ എത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ നൂപുർ ശർമ്മ ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും, അവരെ കൊലപ്പെടുത്തണമെന്നാണ് മതതീവ്രവാദികൾ ആവശ്യപ്പെടുന്നത്. നൂപുർ ശർമ്മയെ തൂക്കി കൊല്ലുന്നതും തലവെട്ടുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
Comments