കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യൂഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ഹർജിയിൽ പറയുന്നു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
രഹസ്യമൊഴിയിൽ താൻ നൽകിയ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് തനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി, മകൾ വീണാ, ഭാര്യ കമല, കെടി ജലീൽ, നളിനി നെറ്റോ, പി. ശ്രീരാമകൃഷ്ണൻ, ശിവശങ്കർ ഐഎഎസ് എന്നിവരടക്കമുള്ളവർ യുഎഇ കോൺസുലേറ്റുമായി കേന്ദ്രീകരിച്ച് നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
നയതന്ത്ര പദവി ഉപയോഗപ്പെടുത്താൻ തന്നെയും ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കി. ഇക്കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങളാണ് കോടതിയെ അറിയിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രതികാരമായാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഹർജിയിൽ സ്വപ്‌ന പറയുന്നു. ഹർജി നാളെ പരിഗണിക്കുമെന്നാണ് സൂചന.
Comments