കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ്.മൊഴിയുടെ അടിസ്ഥാനത്തിൽ തെരുവിൽ വെല്ലുവിളിക്കുന്നുവെന്നും, എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും,ഇടനിലക്കാരെ അയച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടയ്‌ക്കാൻ ശ്രമം നടക്കുകയാണെന്നും .താമസിക്കുന്ന സ്ഥലങ്ങളിൽ എല്ലാം പോലീസെത്തി നിരീക്ഷണം നടത്തുന്നുവെന്നും, പോലീസിനെ പിൻവലിക്കണം എന്നും സ്വപ്ന കോടതിയെ അറിയിച്ചു.
കൂടാതെ പോലീസ് സുരക്ഷയ്‌ക്ക് പകരം കേന്ദ്ര ഏജൻസിയുടെ സുരക്ഷ ഒരുക്കണം എന്നും സ്വപ്‌ന കോടതിയോട് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തികൾക്ക് കേന്ദ്രസേനകളുടെ സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.കോടതി ഉത്തരവ് ഉണ്ടായാൽ ആവശ്യം കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ കെടി ജലീലിൽ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്‌ന കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് കേരളാ പോലീസിനെതിരെയും കോടതിയിൽ സ്വപ്‌ന ആരോപണം ഉന്നയിച്ചത്.
Comments