പത്തനംതിട്ട: സർക്കാരിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ ബിജെപി സംസ്ഥാന സമിതിയിലും പ്രതിഷേധം . മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ കറുത്ത വസ്ത്രവും കറുത്ത മാസ്‌ക്കും ധരിക്കാൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെയാണ്
പ്രതിഷേധം. യോഗത്തിൽ പ്രതിനിധികൾ കറുത്ത മാസ്‌ക് അണിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.യോഗം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സൗപർണ്ണിക ഓഡിറ്റോറിയത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന, ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഇതാദ്യമായാണ് സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളിയത്. യോഗത്തിനെത്തുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെ നിർവ്വഹിച്ച വനിതാ വേളന്റിയർമാർ ഉൾപ്പെടെ കറുത്ത മാസ്‌ക് ധരിച്ചാണ് ചുമതലകൾ നിർവ്വഹിച്ചത്. സംസ്ഥാന സമിതി യോഗത്തിനു മുന്നോടിയായി രാവിലെ ഒൻപതിന് കുമ്പനാട് നാഷണൽ ക്ലബ്ബിൽ സംസ്ഥാന കോർ കമ്മറ്റി യോഗവും നടന്നിരുന്നു.
അതേസമയം ”വി ഡി സതീശനും രമേശ് ചെന്നിത്തലയ്‌ക്കും അഴിമതിക്കെതിരെ സംസാരിക്കാൻ അവകാശമില്ലെന്നും,കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അഴിമതിക്കേസിൽ നടപടി നേരിടുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ‘തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ അന്വേഷണം നേരിടണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്ത് നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments