ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി യുമായി ശരദ്പവാർ. മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താമെന്ന തീരുമാനത്തിൽ അതൃപ്തി നിലനിൽക്കേയാണ് ശരദ്പവാർ രാഷ്‌ട്രപതിയാകാനില്ല എന്ന് തുറന്നു പറഞ്ഞത്. എന്നാൽ കോൺഗ്രസിലെ 23 നേതാക്കളുടെ പട്ടികയിലെ നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കുന്നത് നല്ലതാണെന്ന നിർദ്ദേശം വച്ചുകൊണ്ടാണ് ശരദ് പവാർ തലയൂരിയത്. ഇതിനിടെ ശരദ് പവാർ പിന്മാറിയതോടെ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരാണ് ഇടതുപക്ഷം നിർദ്ദേശിക്കുന്നത്.
പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ വിളിച്ചുകൂട്ടാനിരിക്കേയാണ് എല്ലാവരേയും നിരാശരാക്കി ശരദ് പവാറിന്റെ പ്രഖ്യാപനം. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരദ്പവാറിനെ ഇന്ന് കണ്ട് രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ചത്. എന്നാൽ ഏറെക്കുറെ ഉറപ്പിച്ച സ്ഥാനാർത്ഥിയാണെന്നിരിക്കേ പ്രതിപ ക്ഷത്തെ കടുത്ത നിരാശയിലാക്കിയാണ് ശരദ് പവാർ വിസമ്മതം അറിയിച്ചത്. ഇതിന് പിന്നാലെ സോണിയാ വിരുദ്ധരുടെ ഇടയിൽ ഏറെ സമ്മതനായ ഗുലാം നബി ആസാദി നെയാണ് ശരദ് പവാർ നിർദ്ദേശിക്കുന്നത്. നാളെ നടക്കുന്ന യോഗത്തിൽ സോണിയയും രാഹുലും പങ്കെടുക്കില്ലെന്നും പകരം മല്ലികാർജ്ജുന ഗാർഘെ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവും പൊതുവേ എല്ലാ കക്ഷികൾക്കും വലിയ അഭിപ്രായ വ്യത്യാസമില്ലാത്ത ഗുലാം നബി ആസാദിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് പവാർ അഭിപ്രായ പ്പെടുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ സ്വയം പ്രഖ്യാപിത നേതാവായി മമതാ ബാനർജി നടത്തിക്കൊണ്ടി രിക്കുന്ന മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ് ശരദ് പവാറിന്റെ പിന്മാറ്റം. കോൺഗ്ര സ്സിനേയും എൻസിപിയേയും ഒരുപോലെ വെറുപ്പിച്ചിരിക്കുന്ന മമതയുടെ തീരുമാനങ്ങളിൽ ആം ആദ്മിയും സിപിഎമ്മും അതൃപ്തരാണ്. ശരദ് പവാറിനെ മുൻനിർത്തി കോൺഗ്രസ്സിനേയും അനുനയിപ്പിക്കാൻ മമത നടത്തിയ നീക്കവും പൊളിഞ്ഞിരിക്കുകയാണ്.
Comments