തന്റെ സിനിമ സെൻസറിങ്ങിന് അയക്കുന്നതിന്റെ സന്തോഷം പങ്കുെവെച്ച് രാമസിംഹൻ. മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെയാണ് 1921 പുഴ മുതൽ പുഴ വരെ എന്ന തന്റെ ചിത്രം രാമസിംഹൻ സെൻസറിങ്ങിന് അയക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മൂകാംബികയിൽ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം അദ്ദേഹം സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
മൂകാംബികയിൽ അമ്മയുടെ അടുക്കൽ പോകുന്നത് നിർവൃതിയാണ്. ആദ്യ സിനിമയ്‌ക്ക് അവാർഡ് ലഭിച്ചിട്ടും രണ്ടാമത്തെ സിനിമ മുഖമുദ്ര സൂപ്പർഹിറ്റായി ഓടിയിട്ടും ഗതി പിടിച്ചിരുന്നില്ല എന്നും, പിന്നീട് മൂകാംബികാ ദേവിയുടെ അരികിലെത്തി പ്രാർത്ഥിച്ച നാളുകളിലാണ് ജൂനിയർ മാൻഡ്രേക്ക് ഹിറ്റായതെന്നും രാമസിംഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ആ വർഷം മൂന്ന് സിനിമകൾ ചെയ്തുവെന്നും ആദ്യമായി കാറ് വാങ്ങിയെന്നും മൂകാംബികാ ദേവിയുമായുള്ള ബന്ധം അന്നു തുങ്ങീയതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കാലങ്ങൾക്കിപ്പുറം പുഴമുതൽ പുഴവരെയുടെ തിരക്കഥയുടെ പൂജയ്‌ക്കായി മൂകാംബികയിൽ പോയപ്പോൾ സിനിമ പൂർത്തീകർക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല എന്നും പിന്നീട് അതും സാധ്യമായെന്നും സിനിമയ്‌ക്ക് അമ്മയുടെ അനുഗ്രഹം ലഭിച്ചുവെന്നും പറഞ്ഞു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് സിനിമ സംസാരിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
Comments