തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ. വായ തുറന്നാൽ നുണ മാത്രം പറയുന്ന നേതൃത്വമാണ് സിപിഎമ്മിന്റേതെന്ന് സുധാകരൻ പരിഹസിച്ചു. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഇടതു പക്ഷം അക്രമങ്ങളിൽ തല കുനിക്കേണ്ടി വരും. ചെയ്യാവുന്ന എല്ലാ വൃത്തികേടും ഇടതുപക്ഷം ചെയ്തു. വാ തുറന്നാൽ കള്ളം മാത്രം പറയുന്ന നേതാക്കൾ ആണ് സിപിഎമ്മിലുള്ളത്. വിമാനത്തിലെ പ്രതിഷേധത്തെക്കുറിച്ച് ഇ പി ജയരാജൻ ഓരോ സമയത്ത് ഓരോന്ന് പറയുകയാണ്.
ഓഫീസുകൾ തകർക്കാൻ പറഞ്ഞാൽ അത് ചെയ്യുന്ന പ്രവർത്തകർ കോൺഗ്രസിലുമുണ്ട്. എന്നാൽ ഓഫീസുകൾ തകർക്കുന്നത് പാർട്ടിയുടെ അന്തസല്ല. അക്രമം തുടർന്നാൽ സിപിഎമ്മിന് വലിയ ഭവിഷ്യത്ത് ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായി തുടരും. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അക്രമം അഴിച്ചു വിടുന്നത്. സിപിഎമ്മിന്റെ വളർത്തു ഗുണ്ടകളായി പൊലീസ് മാറി.
അക്രമ രാഷ്‌ട്രീയത്തിൽ നിന്നും മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. മുഖ്യമന്ത്രിയുടെ പതനത്തിന് തുടക്കമായി എന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നത്. സിൽവർ ലൈൻ നടപടി വേഗത്തിലാക്കും എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിൻവാങ്ങേണ്ടി വന്നു. ഏറെ മുന്നോട്ട് പോകാൻ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
Comments