ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയും ദളിതർക്കെതിരെയും അധിക്ഷേപ പരാമർശം നടത്തിയ മൗലാനയ്ക്കെതിരെ നടപടിയുമായി ദേശീയ പട്ടികജാതി കമ്മീഷൻ. ഇസ്ലാമിക പണ്ഡിതനും മൗലാനയുമായ ജാർജിസ് അൻസാരി പട്ടികജാതിക്കാർക്കെതിരെ നടത്തിയ അധിക്ഷേപത്തിലാണ് നടപടി. സംഭവത്തിൽ ജൂൺ 21നകം റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.
യുപിയിലെ ഇട്ടാവയിലായിരുന്നു വിവാദമായ പ്രസംഗം മൗലാന നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ദളിതർക്കെതിരെയും സ്ത്രീകൾക്കെതിരെയുമാണ് മൗലാന സംസാരിച്ചത്.
ഇന്ത്യയിലെ മുഴുവൻ വനിതകളെയും അപമാനിക്കുന്ന പരാമർശമാണ് ജാർജിസ് അൻസാരി നടത്തിയതെന്നും മൗലാനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ വിജയ് സാമ്പ്ല പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുപി ചീഫ് സെക്രട്ടറി, ഡിജിപി, ഇട്ടാവ ജില്ലാ മജിസ്ട്രേറ്റ്, ഇട്ടാവ എസ്എസ്പി എന്നിവർക്കാണ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത്.
Comments