ന്യൂഡൽഹി: 456 പേർ 4.56 മില്യൺ യുഎസ് ഡോളർ (ഏകദേശം 35 കോടി ) സമ്മാനം നേടാൻ വിവിധ തരത്തിലുള്ള ഗെയിം കളിക്കുന്നു. ഗെയിമിൽ തോൽക്കുന്നവരുടെ ജീവൻ നഷ്ടമാകും. യഥാർത്ഥ ജീവിതത്തിൽ ഈ ഗെയിം ഒരു ഭാഗമായാലോ? സ്‌ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റി ടിവി ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്.
കൊറിയൻ സർവൈവൽ ഡ്രാമ സിരീസ് ആയ സ്‌ക്വിഡ് ഗെയിം നെറ്റ് ഫ്ളിക്സിലെ ജനപ്രിയ പരമ്പരയായിരുന്നു സ്‌ക്വിഡ് ഗെയിം. കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിരുന്ന ഇതിനെ അനുകരിച്ചുളള റിയാൽറ്റി ഷോ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
പരാജയപ്പെടുന്നവർക്ക് ഗെയിമിലേത് പോലെ ജീവൻ നഷ്ടമാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. ‘സ്‌ക്വിഡ് ഗെയിം ദി ചാലഞ്ച്’ എന്നാണ് ഷോയുടെ പേര്. 456 മത്സരാർത്ഥികളായിരിക്കും പങ്കെടുക്കുക. 21 വയസ് പൂർത്തിയായ ,ഇംഗ്ലീഷ് നന്നായി അറിയുന്നവർ ആയിരിക്കണം മത്സരാർത്ഥികൾ. അപകടം നിറഞ്ഞതായിരിക്കില്ല ഷോ എന്ന് സംഘാടകർ വ്യക്തമാക്കുന്നുണ്ട്. 2023 ന്റെ തുടക്കത്തിലാകും മത്സരം നടക്കുക.സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് റിയാലിറ്റി ഗെയിം ഷോയിൽ മത്സരിക്കാൻ അപേക്ഷിക്കേണ്ടത്.
അതേസമയം കഴിഞ്ഞ ദിവസം സ്‌ക്വിഡ് ഗെയിം സീരിസിന്റെ രണ്ടാം സീസണിന്റെ പ്രഖ്യാപനവും നെറ്റ്ഫ്ളിക്സ് നടത്തിയിരുന്നു.നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ സീരിസ് എന്ന റെക്കോർഡ് സ്‌ക്വിഡ് ഗെയിമിന് സ്വന്തമാണ്.സീരിസ് സ്ട്രീം ചെയ്ത ആദ്യ 28 ദിവസത്തിനുള്ളിൽ തന്നെ 11 മില്യൺ ഉപയോക്താക്കളാണ് സീരീസ് കണ്ടത്.
സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറക്കാൻ 12 വർഷമെടുത്തു.അതേസമയം ഗെയിം ജനപ്രിയമായ നെറ്റ്ഫ്‌ളിക്‌സ് സീരീസായി മാറാൻ 12 ദിവസം മാത്രമാണ് എടുത്തത്.പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
Comments